
കുവൈത്തിൽ വ്യാജ വർക്ക് ഓർഡർ തട്ടിപ്പ്: മൂന്ന് പേർക്ക് ഏഴ് വർഷം തടവ്
വ്യാജ വർക്ക് ഓർഡർ നൽകി ജോലി ചെയ്യാതെ സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസിൽ മൂന്നുപേരെ കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചു. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ(കെപിസി), കുവൈത്ത് ഓയിൽ കമ്പനി (കെഒസി)എന്നീ അർദ്ധ സർക്കാർ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന മൂന്ന് എൻജിനീയർമാരെ ആണ് ശിക്ഷിച്ചത്.കോർട്ട് ഓഫ് അപ്പീൽ തലവൻ ജഡ്ജ് നാസർ സലീം അൽ ഹൈദ്, ജഡ്ജ് സൗദ് അൽ സനൈയ്യ, താരീഖ് ജാദ് അലി എന്നിവരടങ്ങുന്ന അപ്പീൽ കോടതിയുടെയാണ് ശിക്ഷ. പ്രതികൾ, ജോലി ചെയ്യാതെ 73 വ്യാജ വർക്ക് ഓർഡറുകൾ പ്രകാരം 2,28,864 ദിനാർ തട്ടിച്ചു എന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്.കെഒസിയിലെ ഒരു എൻജിനീയറും കെപിസിയുടെ മറ്റ് രണ്ട് എൻജിനീയർമാരും കൂടി ചേർന്നായിരുന്നു പണം തട്ടിയത്. ഇവരുടെ സ്‌പോൺസറിൽ ഉള്ള കമ്പനികൾ വഴിയായിരുന്നു പ്രസ്തുത ഇടപാടുകൾ. പേപ്പറിലൂടെയുള്ള നടപടികൾ അല്ലാതെ ജോലി ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)