Posted By Editor Editor Posted On

വിരലുകൾക്ക് ശസ്ത്രക്രിയ, പേരും പാസ്പോർട്ടും മാറും; നാടുകടത്തപ്പെട്ടവർ കുവൈത്തിൽ തിരിച്ചത്തുന്ന വഴികൾ ഇങ്ങനെ

ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാളം പ്രക്രിയ പൂർത്തിയായതോടെ വ്യാജ രേഖകളുപയോഗിച്ച് മുൻകാലങ്ങളിൽ നാട് കടത്തപ്പെട്ട അനേകം വിദേശികൾ കുവൈത്തിൽ തിരിച്ചെത്തിയതായി കണ്ടെത്തി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവരാണ് അധികവും. നൂറുകണക്കിന് വിദേശികൾ തിരിച്ചെത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തു.20 വർഷം മുൻപ് നാട് കടത്തപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ട വ്യക്തികൾ പേര് മാറ്റി വ്യാജ പാസ്‌പോർട്ട്, മറ്റ് രേഖകൾ ഉപയോഗിച്ചാണ് തിരിച്ചെത്തിയത്. മുൻപ് ഫോട്ടോ മാത്രമായിരുന്നു തിരിച്ചറിയാൻ സഹായിച്ചിരുന്നത്. എന്തെങ്കിലും സംശയം തോന്നിയാൽ മാത്രമേ വിരലടയാളം അടക്കമുള്ള പരിശോധനയ്ക്ക് മുതിരുമായിരുന്നുള്ളൂ. അതിനാൽ ഇഖാമ പുതുക്കാൻ ഇത്തരക്കാർക്ക് സാധിക്കുമായിരുന്നു.

ബയോമെട്രിക് സംവിധാനത്തിലൂടെ പഴയ രേഖകളുമായി സാമ്യം കണ്ടെത്തി പൊരുത്തക്കേടുകൾ മനസിലാക്കാൻ ആഭ്യന്തര മന്ത്രാലയം അധികൃതർക്ക് കഴിയുന്നു. പിടികൂടിയവരിൽ ചിലർ, വിരലുകൾ ശസ്ത്രക്രിയ നടത്തുകയും കൈകൾ വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. ചില കേസുകളിൽ മറ്റു രാജ്യത്തെ പൗരത്വം ഉപയോഗിച്ച് കുവൈത്തിൽ തിരിച്ചെത്തിയതും കണ്ടെത്തിയിട്ടുണ്ട്.

പഴയ വിരലടയാള സംവിധാനത്തിൽ ഇത് തിരിച്ചറിയാൻ പ്രയാസമായിരുന്നു. അതുകൊണ്ടാണ് നാട് കടത്തപ്പെട്ട ഇത്തരക്കാർ വർഷങ്ങളായി കുവൈത്തിൽ തുടരാൻ കഴിഞ്ഞത്. കണ്ടെത്തിയ കേസുകളിൽ കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പിടികൂടുന്നത് അനുസരിച്ച് ഇവരെ നിയമനടപടിക്ക് വിധേയമാക്കിയശേഷം നാട് കടത്തുകയും ചെയ്യും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *