Posted By user Posted On

കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാനൊരുങ്ങി അധികൃതർ

കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ആഫ്രിക്കൻ രാജ്യങ്ങളായ സിയറലിയോൺ, ബെനിൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതരുമായി ചർച്ച നടത്തി രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ എത്തിക്കാനൊരുങ്ങുന്നു. ആവശ്യമായ പഠനങ്ങൾ പൂർത്തിയായാൽ വിദേശകാര്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാൻ പവറുമായും അന്തിമ കരാറിൽ ഒപ്പുവയ്ക്കാൻ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കുവൈറ്റിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലും ജനസംഖ്യ അനുപാതം നിലനിർത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ എത്തിക്കുന്നത്. രാജ്യത്ത് നിലവിൽ ഇന്ത്യ, ഇൻഡോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതലും.  ഫിലിപ്പീൻസിൽ നിന്ന് കുവൈറ്റിലേക്ക് തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെയാണ് കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷേമം രൂക്ഷമായത്. കൂടാതെ രാജ്യത്ത് ഗാർഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജൻസികൾക്ക് കൂടുതൽ നിബന്ധനകളും നിയമങ്ങളും ഏർപ്പെടുത്തും. നിയമലംഘനം നടത്തുന്ന ഏജൻസികൾക്കും, സ്പോൺസർമാർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *