Posted By user Posted On

kerala ‘കൊല്ലപ്പെട്ടത് സുജിത തന്നെ; ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചു’; കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതി

മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ടത് കാണാതായ യുവതിയായ സുജിത തന്നെയെന്ന് പ്രതിയുടെ മൊഴി. പതിനൊന്നാം തിയതി രാവിലെ വീട്ടിൽ വച്ച് സുജിതയെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നും kerala മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കിയെന്നും പ്രതി വിഷ്ണു പൊലീസിൽ മൊഴി നൽകി. കൊലയെ കുറിച്ച് അച്ഛന് സൂചന ലഭിച്ചിരുന്നുവെന്നും സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് സുജിതയുടെ മൃതദേഹം കുഴിച്ചിട്ടതെന്നും വിഷ്ണു വെളിപ്പെടുത്തി. കൊലയ്ക്ക് ശേഷം സുജിതയുടെ ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചുവെന്നും പ്രതി പറയുന്നു. സംഭവത്തിൽ വിഷ്ണുവിനെയും അച്ഛൻ മുത്തുവിനെയും സഹോദരങ്ങളായ വൈശാഖ്, ജിത്തു, വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത ജിഷ്ണുവിനു പണം നൽകിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവർ തമ്മിൽ തർക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ വിറ്റതായാണു വിവരം. കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി. കൊലയ്ക്കുശേഷം ജിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയിൽ മൃതദേഹം തള്ളി. ഇതിനുമുകളിൽ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിർമിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോൾ പ്രതികൾ പൊലീസിനോട് പറഞ്ഞത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
 https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *